rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ആരും കാണാത്ത ഒരു പനിനീര്‍ പൂവ്....





ഒരിക്കലും  മറക്കില്ല  നിന്നെ
ഒരു  മഞ്ഞിന്‍  കണം  പോലെ,
ഒരു  മന്ധസ്മിതം  പോലെ ,
ഒരു  മാത്ര  നീ  വന്നു, എന്‍  മുന്നില്‍
ഒരു  മാത്ര  നീ  വന്നു 

വിടരുന്ന  സൂര്യനെ  കണ്ട  നേരം,
എനിക്ക്  നിന്‍  മുഖം  ഓര്മ  വന്നു
കുയിലിന്റെ  പാട്ടിന്റെ  രാഗമായ്  
നീ  എന്നും മനസ്സില്‍  നിറഞ്ഞു  നിന്നു , 
പുലരി  തന്‍  വര്‍ണ  പൂവ്  പോലെ
ഒടുവിലായ്‌  മലരിട്ട  വസന്തം  പോലെ
ചിരി  തൂകി  എത്തി  നീ , എന്‍  മലര്‍  വാടിയില്‍
ഒരിക്കലും  വാടാത്ത  പനിനീര്‍  പുഷ്പമായ്........

തളര്നോരെന്‍  ഹൃദയത്തിന്‍  ഒരു  നുള്ള്  സാന്ത്വനം
പകരാനായ്  എത്തിയ  കൂട്ടുകാരാ
നിന്‍  സൌഹൃദ  സീമയില്‍ ............. 
എന്നുമെന്‍  ദുഃഖങ്ങള്‍.....................
കാതങ്ങള്‍  അകലെയായ്  മാറി  നിന്നു.
ഒരു  മഞ്ഞിന്‍  കണം  പോലെ !!!!!!!!!!!!!!!!!
 


writer:jisha.s.l

സുനാമി



മി

ഒന്നും മിണ്ടാതെ നീ ഇരുന്നു  
ആരും പ്രതീക്ഷിക്കാതെ നീ 
നിന്റെ ക്രുര മുഖം കാണിച്ചു
ബീഫല്ത്സമായി നീ എല്ലാവരെയും വിഴുങ്ങി
നീ എന്തെ ഇങ്ങനെ മനുഷത്വം ഇല്ലാതെ 
ആര്‍ത്തിരമ്പി വരുന്നു................
മര്‍ത്ത്യരെ കാര്‍ന്നു തിന്നാനോ?
അതില്‍ നിന്റെ വിശപ്പടങ്ങുമോ?
നീ എത്ര ജീവനെ വിഴുങ്ങി 
നീ ഇത്രയും ക്രൂര ആകുന്നതെന്തേ 
നീ അവരെ കാര്‍ന്നു തിന്നുമ്പോള്‍ 
അവരുടെ വേദന അറിയുന്നുവോ?  
എന്തിനീ ക്രൂരത....................... 
എന്തിനി മാംസ ദാഹം ?
നീ പലപ്പോഴായി വരുന്നു
നരഹത്യ നടത്തി മടങ്ങുന്നു
അതില്‍ ബാക്കിയാവുന്ന 
മര്‍ത്യ ജെന്മങ്ങളെ കുറിച്ച് നീ ഓര്‍ത്തുവോ?
ശിഷ്ടകാലം നിന്നെ ശപിച്ചു ജീവിച്ചു തീര്‍ക്കുന്നു 
എന്തിനാ നീ സുനാമിയായി  രൂപം മാറുന്നത് 
നിനെക്ക് ശാന്തമായ  മുഖം അല്ലെ നല്ലത്
ശാന്തമായി തിരകള്‍ ഉള്ള നിന്നെ
എല്ലാവരും നെഞ്ചോടു ചേര്‍ത്ത് സ്നേഹിക്കുന്നു
ഇനിയും നീ ക്രൂരയാകരുതെ..............................
സായാഹ്ന്നങ്ങളില്‍ നിന്നെ നോക്കിയിരിക്കാന്‍ 
ഭയമില്ലാതെ നിന്നിലേക്ക്‌  ഇറങ്ങിവരാന്‍ 
പാതങ്ങള്‍ നനക്കാന്‍ കയ്യ്കളില്‍ നിന്നെ കോരിയെടുക്കാന്‍ 
അരുതേ നീ ഇനിയും  ക്രൂരയാകരുതെ .................... 
 
                                                                                            JISHA.S.L

നിന്‍ ഓര്‍മ്മകള്‍...



Orkut Myspace Thinking of You Graphics and Comments
നിന്‍ ഓര്‍മ്മകള്‍ 

എങ്ങോ  മറഞ്ഞു പോകുന്ന   ശരത്കാലം  പോല്‍ ,

ഓരോ  സന്ധ്യയിലും  എന്‍  ഓര്‍മയില്‍  തെളിഞ്ഞു  നീ .
അസ്തമയ സൂര്യനെ വിഴുങ്ങുന്ന  കടലിനെ  പോല്‍ ,
ആഴിയില്‍  എന്തിനു  ഒളിക്കാന്‍ ശ്രമിച്ചു  നീ ...
എന്നെ  നീ  വിട്ടകന്നു പോയതെന്തേ ?
എന്നും ഞാന്‍ നിന്നെ തേടി അലയുന്നു അകലങ്ങളില്‍,
മായതരോര്‍മയായി  നീ  എന്നും  .
എന്‍ മനസില്‍ എപ്പോഴോ  ഒരു   കൂട്  കൂട്ടി ,
ഒരിക്കലും  വായിക്കാതൊരു   പുസ്തകം  പോലെ ,
ഇന്നുമെന്‍  ഓര്മ  ചെപ്പില്‍ , വിധിയെന്ന  പേരില്‍ ,
ഞാന്‍  പോലും  അറിയാതെ  ..
എന്‍ മനസ്സില്‍  സൂക്ഷിക്കുന്നു  .. നിന്‍  ഓര്‍മ്മകള്‍ ..

 JISHA.S.L

ദേവി മാപ്പ് തരൂ...!



ആരുമില്ലേ ഇവിടെ....
അയാള്‍ വാതില്‍ മെല്ലെ തട്ടി...
ആരുമില്ലേ ഇവിടെ....
അമ്മുമ്മേ...
പുറത്തു ആരോ വന്നിരിക്കുന്നു...
ആരാ കുട്ട്യേ....
അറിയില്ല ചെന്ന് നോക്കികൊള്ളു...
ഞാന്‍ കുളിക്ക്യ...
ആരാ...!
ഞാന്‍ കുറച്ചു അകലെ നിന്ന.പറഞ്ഞാല്‍ അറിയില്ല.
കുട്ടി ഇരിക്ക്യാ...
അയാള്‍ കയ്യിലുള്ള പ്രസാദം തിണ്ണയില്‍ വെച്ചു...
കിഴെക്കെ നടയില്‍ തൊഴുതു വരുന്ന വരവാ...
ഞാനും ഇപ്പൊ വന്നതേ ഉള്ളു.
കാലിനു വയ്യച്ചാലും അത് മുടക്കില്യ.
അമ്മുമയുടെ ഈറന്‍ വറ്റാത്ത മുടിയിലേക്ക് അയാള്‍ നോക്കി.
പഴയപോലെ തന്നെ ചിമ്മി അടയുന്ന കണ്ണുകള്‍ക്ക്‌ പോലും തിളക്കം നഷ്ട്ടപെട്ടിട്ടില്ല.
അയാള്‍ തോളിലെ സഞ്ചി താഴെ വെച്ചു.
എന്താ ആലോജികണേ...
ഒന്നൂല അമ്മെ ...
ഈ ഇല്ലത്തെ എല്ലാവരും  ഇപ്പൊ എവിടെ ...
ഇവിടെ അറിയോ കുട്ടിക്ക്...
ഞാനും എന്റെ കുട്ടികളും മാത്രം ഉള്ളു...
എല്ലാം  നശിചില്ലേ...
ഈ ഇല്ലതോടും ഇവിടെ  ഉള്ളവരോടും പകയുള്ളവര്‍ കുറെ ഉണ്ടായിരുന്നു.
ഈ കുട്ടികളുടെ അച്ഛന്‍ ആയിരുന്നില്ലേ ഇവിടെതോര്‍ക്ക് എല്ലാം ...
വെട്ടിനുരുക്കിയില്ലേ അവല്ലകള്...ഗെതിപിടിക്കില്ല ഒരികലും...
അമ്മോമയുടെ ചുണ്ടുകള്‍ വിതുമ്പി...
അയാള്‍ ഇടിഞ്ഞു പോളിയനായ ഇല്ലത്തെ..ഒന്ന് കണ്ണോടിച്ചു ദീര്ഗ ശ്വാസം വിട്ടു.
കുട്ടിക്ക് എങ്ങനെ അറിയാം ഈ പരിസരമൊക്കെ...
കുറച്ചു.
ഞാന്‍ ഒരു എഴുത്തുകാരനാ...
പഴയ ഇല്ലത്തെ കുറിച്ചൊക്കെ പടിക്കുനുട്...
കഥയൊക്കെ എഴുതോ കുട്ടിയെ....
മം...
പഴയ ആജരങ്ങളൊക്കെ ഉണ്ടോ ഇപ്പൊ ...
ഇല്യാ...
എന്ത് പറ്റി..
ആരാ ഇപ്പൊ ഉള്ളെ ...ഓടിനടക്കാന്‍ ഒന്നല്ലേ ഉള്ളു...
ദേവി ഇപ്പൊ എവിടെ.
സീത ദേവിയെ അറിയോ....
ഉവ്വ്...അറിയാം...
അവളിപ്പോ...
ദാ..ചായ കുടിക്കു...
ഭാനു ചായ ടിപോയില്‍ വെച്ചു...
അവളുടെ ഇരന്‍ അണിഞ്ഞ മുടിയില്‍ നിന്ന് വെള്ളമോട്ടുന്നത് അയാള്‍ നോക്കി.
ഭാനു...!
നിങ്ങള്‍ കഥ എഴുതാന്‍ വന്നതാണോ...
എന്റെ സീതചെച്ചിയെ കൊല്ലാതെ കൊന്നു എല്ലാവരും....
അയാള്‍ ചായ ഗ്ലാസ്‌ ചുണ്ടില്‍ നിന്ന് അകറ്റി ഭാനുവിനെ നോക്കി .
അവളുടെ കണ്ണ് നിറഞ്ഞു..
അച്ഛനുള്ള കാലത്ത് അയലത്തെ ആളുകള്‍ക്ക് അച്ഛനോടുള്ള ശത്രുത..
ഞാളുടെ അച്ഛന്‍ ഒരു പാവമായിരുന്നു സ്നേഹിക്കാന്‍ മാത്രമേ അറിയൂ..
എന്നിട്ടും...
എന്റെ ചേച്ചിക്ക് അതിലുള്ള ഉണ്ണി എന്ന് പറയുന്ന ആല്ളോട് പ്രേമം അയാള്‍ക്ക് തിരിച്ചും...
മറ്റുള്ളവരെ പോലെ ആയിരുന്നില്ല ഉണ്ണിയേട്ടന്‍ സ്നേഹമുള്ള ആളായിരുന്നു...
പിന്നീട് അവര്‍ വല്ലാതെ അടുത്തു...
ഒരു ദിവസം സന്ധ്യക്ക്‌ ഉണ്ണിയേട്ടന്റെ അവിടെ ഉള്ള ആളുകള്‍വീട് വളെഞ്ഞു...
ഇവിടെ ഉള്ള സോതിന്റെയും ഭൂമിയുടെയും പേരും പറഞ്ഞ ഞങളെ....ഇല്ലത്തുള്ള എല്ലാവരെയും  അവര്‍ വെട്ടികൊന്നു...ഭയവേപ്രലതോടെ..ഇല്ലത്തിന്റെ പുറകിലൂടെ ഓടി ഞാനും സീതെചിയും ...
പുറകിലെ മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴിച്ച...ഞങളുടെ നെഞ്ച് പൊട്ടി...
ഉണ്ണിയേട്ടന്റെ മടിയില്‍ രേക്തത്തില്‍ കിടന്നു പിടയുന്ന അച്ഛന്‍...കയ്യില്‍ രക്തത്തില്‍ കുളിച്ച കത്തിയും.....
അന്ന് കിടന്ന കിടപ്പാ...സീതെച്ചി...
ജീവനോളം സ്നേഹിച്ച ഉണ്ണിയേട്ടന്റെ മുഖം രക്തം ഊട്ടികുടിക്കുന്ന കുഴുകന്മാരുടെതാണ്...
ഞങളെ ചതിച്ചവന്‍...ജീവിതകാലം മുഴുവന്‍ അയാളെ ശബിക്കും എന്റെ സീതെച്ചി ഉറപ്പാ....
പെട്ടെന്ന് അയാളുടെ കയ്യിലുള്ള ചായ ഗ്ലാസ്‌ ഒന്ന് വിറച്ചു...
ഭാനുവിന് ദേഷ്യവും സങ്ങടവും ഒരുമിച്ചു വന്നു ....
അയാള്‍ ഒരു ദിവസം വരും ആ കിടപ്പ് കാണാന്‍ അന്ന് കാര്‍ക്കിച്ചു തുപ്പും എന്റെ സീതെച്ചി...
അയാള്‍  ചായ കപ്പു ടിപോയില്‍ വെച്ചു...
ഞാന്‍ ഇറങ്ങാ....
അയാള്‍ക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി...
ദേവിയുടെ അവസ്ഥ..ഭാനുവിന്റെ വാക്കുകള്‍ നെജ്ജു വിതുമ്പി....
അവളെ എങ്ങനെ കാണും... ഞാന്‍ എന്ത് പറയും....അയാള്‍ സാവധാനം നടന്നു നീങ്ങി...
കുട്ടിടെ പേര് പറഞ്ഞില്യ...
അമ്മോമ്മ മുറ്റത്തേക്ക് ഇറങ്ങി...
എഴുത്തുകാര്‍ക്ക് ഒരു സ്ഥിര പേര് ല്യ...
അമ്മക്ക് ഇഷ്ട്ടമുള്ളത് വിലിചോല്.
ഭാനു...........!
 ദാ..വരുന്നു സീതെച്ചി.....
ആരാ വന്നെ..
ഒരു എഴുത്തുകാരന്‍..
എന്തിനാ...
അറിയില്യ...
പഴയ ഇല്ലത്തെ കുറിച്ച് പഠിക്യ ത്രെ...
കഴിക്കാന്‍ വല്ലതും കൊടുത്തോ...
ഉവ്വ്...ചായ കൊടുത്തു.
പോയോ....
ഉവ്വ്....
അവരെ ഒന്ന് വിളിച്ചേ....
ഭാനു മുറ്റത്തേക്ക് ഓടി...
അമ്മോമ്മേ...അയാള്‍ പോയോ....
ഉവ്വുല്ലോ...എന്താ മോളെ ...
സീതെചിക്ക് കാണണം എന്ന്..
മോളെ ഇത് സീതയ്ക്ക് കൊടുക്കാന്‍ തന്നതാ...
ആര്...
ആ കുട്ടി...
ഭാനു കവര്‍ വാങ്ങി പുറത്തു എഴുതിയത് നോക്കി...
ദേവിക്ക് കൊടുക്കുക...
സീതെച്ചി...........!
അവള്‍ അകത്തേക്ക് ഓടി...
സീത വിറയ്ക്കുന്ന കൈകളാല്‍ പൊട്ടിച്ചു...
ഒരു പുസ്തകം...
ദേവി എനിക്ക് മാപ്പ് തരൂ....
എന്നാ തലകെട്ടില്‍ ഒരു നോവല്‍...അവള്‍ നോവല്‍ പതുക്കെ തുറന്നു....
ദേവി ഞാന്‍ ആരെയും കൊന്നിട്ടില്ല..എന്നെ വെറുക്കരുത് ...
എനിക്ക് ആരെയും കൊല്ലം കഴിയില്ല..നീ കണ്ടതൊന്നും സത്യമല്ല..ഞാന്‍ ആരെയും കൊന്നിട്ടില്ല...
തൂക്കുമാരത്തിന്റെ മുന്നില്‍ നിന്ന് തേങ്ങി കരഞ്ഞു....നോവല്‍ ആരെമ്ഭിക്കുന്നു...
സീതയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ പുസ്തകത്തിലേക്ക് ഒട്ടികൊണ്ടിരുന്നു..ചുണ്ടുകള്‍ വിറച്ചു ...
കലങ്ങിയ കണ്ണുകള്‍ ജനലയില്ലോടെ പുറത്തേക്കു നോക്കി ...
എന്താ സീതെച്ചി കരയുന്നെ....
ഭാനു പുസ്തകം വാങ്ങി 
ദേവിഎനിക്ക് മാപ്പ് തരൂ....നോവല്‍ ബൈ ഉണ്ണികൃഷ്ണന്‍...
ഉണ്ണിയേട്ടന്‍....
ഭാനു നെടുവീര്‍പ്പോടെ സീതയെ നോക്കി...
ജനാലവഴി വരുന്ന ഇളം കാറ്റു അവളുടെ അഴിഞ്ഞാടിയ മുടിയെ തഴുകികൊണ്ടിരുന്നു...
കലങ്ങിയ കണ്ണുകളില്‍ വിരഹത്തിന്റെ ഭാരമേറി
അവള്‍ വിതോരതയിലേക്ക് നോക്കി നിന്നു.............

മയങ്ങട്ടെ നിന്‍ മടിത്തട്ടില്‍ ഞാന്‍...


മയങ്ങട്ടെ ഞാനല്പം ഇനിയീ മടിത്തട്ടില്‍
എന്നിലേയ്ക്ക് വരാന്‍ വയ്കിയ വസന്തമേ
എന്തെ ഞാന്‍ നിന്നെ കാണാതെ പോയി
പകലിനെ തഴുകും  സുര്യനെ പോലെ............
രാത്രിയെ പുണരും ചന്ദ്രനെ പോലെ...............
എന്നടുക്കല്‍ നിന്നിട്ടും നിന്നെ ഞാന്‍ കണ്ടിലല്ലോ!

 

പതിയെ തലോടും നിന്‍ വേര്‍പ്പണിവിരലുകള്‍ 
മീട്ടിയ തന്ത്രികള്‍ താരാട്ടായ്  ഉണരവേ, 
എന്‍ മിഴികളില്‍  വിരിയും പുതു വസന്തത്തില്‍    
നിന്‍ അര്ധ്ര സ്നേഹത്തിന്‍..............
മടിത്തട്ടില്‍ ഞാനൊന്നു ഉറങ്ങട്ടെ . 
  
 
ശാന്തിമന്ത്രം പോലെന്റെ കാതില്‍ നീ.......  
ഓതിയോരാ പ്രണയഗീതികള്‍ കേട്ടെന്റെ  
മാനസം നിറഞ്ഞ  സ്വപ്നത്താല്‍........
വെണ്ണിലാവു പോലെ മെല്ലെ  പറക്കവേ, 
ഞാന്‍   അറിയുന്നു നിന്‍ പ്രണയം.

  
  
നീ നല്‍കുന്ന സാന്ത്വനം ,സ്നേഹം........
ഈ  സാന്ത്വനം ആണ് പ്രണയം എങ്കില്‍
ഞാനും പ്രണയിക്കുന്നു നിന്നെ ........

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

എന്റെ സ്വപ്ന സുന്ദരി...


അകലുന്നുവോ എന്മനം എന്നില്‍നിന്നും-
സംഭവ്യം അല്ലാത്ത കാലത്തിന്‍ പിറകെ
ആരെന്നറിയുന്നില്ല എന്മനം നിര്‍തതിന്‍ വേദി ആക്കിയവള്‍
നിഴാലയിതോന്നും വിധം പിന്തുടരുന്നതെന്നെ
അവസാനം ഇല്ലാത്ത നിന്‍ മൊഴി എന്നകത്തില്‍ ഭ്രമരം മുഴക്കുന്നു....
അറിയുന്നു ഞാന്‍ എന്‍ മനസിടരുന്നത്..
കാല്‍പെരുമാറ്റം കണ്ടു ഞാന്‍ തിരിഞ്ഞപ്പോള്‍
കണ്ടു ഞാന്‍ നിന്‍ പൊട്ടിച്ചിരി എന്നുള്ളില്‍
അറിയുന്നില്ല എനിക്ക് സംഭവിക്കുന്നതെന്താണെന്ന്.......
അറിയുന്നില്ലെന്മനം
ചന്ജലമാടുന്നതെന്തിനാണെന്ന്......
അറിയുന്നു ഞാന്‍ എന്‍ ചിന്തകളിലെ വ്യതിയാനം...
എന്നില്നിന്നകലാതെ എന്നെ പിന്കൂടിയ സുന്ദരി-
നിന്‍ തലോടല്‍ ഞാനറിയുന്നു........
അറിയുന്നില്ലെനിക്ക് ഒന്ന് മാത്രം,
എന്തെ നിന്നെ തിരയുന്ന ഞാന്‍ ഭ്രാന്തനായി....
ഒക്കെ വെറും എന്‍ ഭ്രാന്തന്‍ സ്വപ്നമോ..
പറയുക സഖി പറയുക............................
....................................................................

എന്റെ അപരന്‍...


ആരാണയാള്‍?എന്നെ വിടാതെ പിന്തുടരുന്നുണ്ട് അയാള്‍.ഇന്നലെ രാത്രി ഇപ്പഴാണ് ഉറങ്ങിയത്?വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു അയാള്‍.തികച്ചും ഒരു ഭ്രാന്തനെ പോലെ....അയാളുടെ നിലവിളി എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ഇടയ്ക്കിടെ ഞാന്‍ ഉറക്കം ഞെട്ടി എണീറ്റ്‌ കൊണ്ടിരുന്നു........
എന്തിനാണ് അയാള്‍ ഇങ്ങനെ നിലവിളിക്കുന്നത്.എന്റെ കൂടെ അയാള്‍ എങ്ങനെ വന്നു പെട്ടു?.ഇന്നെന്താ അയാള്‍ ഒന്നും മിണ്ടാതെ?കഷ്ട്ടം അയാള്‍ എന്നേം കൂടി ഭ്രാന്തന്‍ ആക്കും.
സങ്കടവും ദേഷ്യവുമൊക്കെ വരുന്നുണ്ട് എനിക്ക്.തല വല്ലാതെ വേദനിക്കുന്നു,തൊണ്ടയോക്കെ വറ്റി വരണ്ട പോലെ,കണ്ണ് തനിയെ അടഞ്ഞു പോകുന്നു .ഞാന്‍ നിലത്തിരുന്നു,എനിക്ക് അഭിമുഖമായി അയാളും.
ഇപ്പഴാണ് ഞാന്‍ അയാളെ ശരിക്കും കാണുന്നത്.ഞാന്‍ തന്നെയല്ലേ അത്?അല്ലെങ്കില്‍ എന്നെ പോലെ ഒരാള്‍ എന്റെ 'അപരന്‍'?
"കഴിഞ്ഞ രാത്രി മുതല്‍ നിങ്ങള്‍ എന്റെ കൂടെ ഉണ്ട്,എന്തൊക്കെ ആണ് നിങ്ങള്‍ ചെയ്തു കൂട്ടുന്നത്‌?വല്ലാതെ അസ്വസ്ഥന്‍ ആണ് നിങ്ങള്‍.എന്താണ് നിങ്ങള്ക്ക് പറ്റിയത്?എവിടെ നിന്ന് വന്നു നിങ്ങള്‍?എന്തിനു എന്റെ കൂടെ നില്‍ക്കുന്നു ?"ഒരു പിടി ചോദ്യങ്ങള്‍.....
അയാളില്‍ നിന്നും പ്രതികരണം ഇല്ല
"എന്നെ ഭ്രാന്ത് പിടിപ്പിക്കയാണ് നിങ്ങള്‍"
മറുപടി പറയുന്നില്ല .ഇന്ന് നിശബ്ദ്ധന്‍ ആണല്ലോ അയാള്‍. ഇപ്പോള്‍ ഭ്രാന്ത് കാണിക്കുന്നത് ഞാന്‍ ആണ്.എന്റെ കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ ..
അയാളില്‍ യാതൊരു ഭാവ മാറ്റവും ഇല്ല.
"ഇനിയും നിങ്ങള്‍ എന്റെ ക്ഷമ പരീക്ഷിക്കരുത്"
ഞാന്‍ ദേഷ്യത്തോടെ അയാളുടെ മേല്‍ ചാടി വീണു.
ഇല്ല എനിക്കയാളെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ല.എനിക്കെന്താണ് പറ്റിയത്.കഴിഞ്ഞ രാത്രി മുതല്‍ ഞാന്‍ എവിടെയായിരുന്നു?എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്?
എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആയി നിലനില്‍ക്കെ ഞാന്‍ പറന്നു പറന്നു പോയ്ക്കൊന്ടെയിരുന്നു ..........എന്റെ അപരനെ അവിടെ ഉപേക്ഷിച്ച്............